Not able to read in Malayalam ? I Can Help you ...


Not able to read in Malayalam ? I can Help You...

PLEASE INSTALL a Malayalam Font. ( Click here to download Eg: Kartika.ttf ). Download the kartika.ttf to your C:\Windows\Fonts folder.

-------------------------------------------------------------


Wednesday 23 May 2012

ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ... അറ്റ്‌ ശങ്കര കോളേജ് ...

 

സ്ഥലം ഞങ്ങളുടെ ശങ്കര കോളേജ് കാലടി. ഞങ്ങള്‍ ഡിഗ്രിയന്‍സ് . ഫൈനല്‍ ഇയര്‍ ആയി. അതാ വരുന്നു കോളേജ് ഡേ. ഈ ഒരു വര്ഷം കൂടിയേ ഉള്ളൂ കത്തിക്കല്സ്. കോളേജ് ഡേയ്ക്ക് എന്തെങ്കിലും ഒരു പരിപാടി തട്ടിക്കൂട്ടി എങ്ങനെയെങ്ങിലും
സ്റ്റേജില്‍ ഒരു പരിപാടി ഒപ്പിയ്ക്കാന്‍ പറ്റുവോ ?? ഞങ്ങള്‍ തല പുകഞ്ഞു ആലോചിച്ചു.

അന്നേ നല്ല സ്വഭാവ സര്‍ട്ടിഫികറ്റ് ഉള്ളതു കൊണ്ട് ദൈവം സഹായിച്ചു ഞങ്ങളെ ആരെയും സ്റ്റേജില്‍ പോയിട്ട് ആ
പരിസരത്ത് പോലും അടുപ്പിയ്ക്കില്ല എന്നത് ഒരു നഗ്ന സത്യമായി ഞങ്ങള്‍ക്ക് മുന്നില്‍
ബ്രേക്ക്‌ ഡാന്‍സ് കളിച്ചു !.. എങ്കിലും ഒരു പണി ഒപ്പിയ്ക്കണമല്ലോ .

അന്നത്തെ ദിവസം മുഴുവന്‍ എന്തു പരിപാടി അവതരിപ്പിയ്ക്കാം എന്ന് നോക്കിയിരുന്നപ്പോള്‍
അതാ....

സിനിമാറ്റിക് ഡാന്‍സ് തുടങ്ങുന്നു. കുറെ ടീമുകള്‍ മാന്യമായി അവതരിപ്പിയ്ക്കാന്‍ തയ്യാറായി നില്‍പ്പുണ്ട്.

ഐഡിയ. ! ഒരു ഡാന്‍സ് തല്ലികൂട്ടാം ... പതുക്കെ ഒര്‍ഗനിസേര്സിന്റെ അടുത്ത് ചെന്ന് ആഗ്രഹം അവതരിപ്പിച്ചു. ഒരുപാട് നേരത്തെ 'മാന്യമായ ദയനീയമായ' അപേക്ഷകള്‍ക്കൊടുവില്‍ സംഗതി
സാങ്ക്ഷന്‍ ആയി.

പക്ഷെ കണ്ടീഷന്‍സ് ഒരുപാട് ഉണ്ടായിരുന്നു... എന്തെങ്ങിലും അലമ്പാണ് പ്ലാന്‍ എങ്കില്‍ അപ്പൊ കര്‍ട്ടന്‍ ഇടും...

എല്ലാം സമ്മതിച്ചു. പാട്ടും സങ്ങടിപ്പിച്ചു.

അന്നത്തെ ഹിറ്റ്‌ ഹിന്ദി പടമായ ദൌടിലെ "ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ" തകര്‍ക്കാം എന്ന് തീരുമാനമായി.

എങ്ങനെ കളിയ്ക്കും ? സ്റ്റേജില്‍ കയറി വെറുതേ അങ്ങോട്ടും ഇങ്ങോട്ടും കുറേ ഓടാം.

"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ"

പാട്ട് തുടങ്ങുമ്പോള്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും "ദൌടുക".

കുറെ കഴിയുമ്പോള്‍ അവര്‍ കര്‍ട്ടന്‍ ഇട്ടോട്ടെ.

ടോകെന്‍ നമ്പര്‍ കിട്ടി. ഊഴം കാത്തു നില്കുംബോഴേ മുട്ടിടി തുടങ്ങി... പ്രശ്നമാവുമോ ? എന്തായാലും ഇനി മുങ്ങാന്‍ വയ്യ.

പ്ലാനില്‍ അല്‍പ്പം ഭേദഗതി വരുത്തി !!! ഒരു "ഇരയെ" സങ്ങടിപ്പിയ്ക്കണം.

ധാ കിട്ടി. ഒരു പ്രീ ദിഗ്രിയന്‍. ഞങ്ങളുടെ ഒരു പാവം ആരാധകന്‍.

അവനെ പിടിച്ചു ബ്രെഇയിന്‍ വാഷ് ചെയ്തു പിരി കയറ്റി.

" നീ ഏറ്റവും മുന്‍പില്‍ നിന്നോ. ഇപ്പോഴേ അവസരം കിട്ടൂ. നീ ഏറ്റവും മുന്പില് സ്റ്റേജില്‍ ഇടത്തോട്ടും വലത്തോട്ടും ഓടിയാല്‍ മതി. ഞങ്ങള്‍ നിന്റെ തൊട്ടു പുറകില് ആഞ്ഞു കളിച്ചോലാം. ടാന്‍സ്‌ കഴിഞ്ഞു ചിക്കന്‍ ബിരിയാണിയും വാങ്ങിത്തരും. ..."


പാവം ഇര വീണു. !! കക്ഷി അവിടെ ആഞ്ഞു പ്രാക്ടീസ് തുടങ്ങി. ഇടത്തോട്ടം... വലത്തോട്ടം.....

പുള്ളിയ്ക്ക് ഭയങ്കര കൊണ്ഫിടന്‍സ്... !!

ഇനിയാണ് ക്ലൈമാക്സ്‌. ഞങ്ങളുടെ ധൈര്യമെല്ലാം എപ്പോഴോ ആരോ കൊണ്ടുപോയല്ലോ.


അതുകൊണ്ട് 'ഇര' അറിയാതെ ഞങ്ങള്‍ പ്ലാന്‍ മാറ്റി. കര്‍ട്ടന്‍ പൊങ്ങിയതും 'ഇര' അറിയാതെ മുങ്ങുക. അവന്‍ ഏറ്റവും ഫ്രോന്റില്‍ ആണല്ലോ.

ഞങ്ങളുടെ നമ്പര്‍ വിളിച്ചു. ഞങ്ങള്‍ എല്ലാരും സ്റ്റേജില്‍ അവിടെ അവിടെയായി നിലയുരപ്പിച്ച്ചു.

'ഇര' നെഞ്ചും വിരിച്ചു ഏറ്റവും മുന്നില്‍ !!!


കര്‍ട്ടന്‍ പൊങ്ങി. !!

പാട്ട് തുടങ്ങി !!

"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ

ടിണ്ടിടിയാടന്‍ ദൌഡ് ഹൈ ..."


ഇര ആത്മാര്‍ത്തമായി മുന്നില്‍ കിടന്നു ആഞ്ഞു ഓടുന്നു !!!


അടുത്ത ലൈനിന് ഇര ഒഴികെ ഞങ്ങള്‍ എല്ലാരും ഓടി.... !!

പക്ഷെ സ്റ്റേജിനു പുരത്തെയ്ക്കായിരുന്നു എന്ന് മാത്രം !!!


ഇതറിയാതെ നമ്മുടെ പാവം പ്രീ ദിഗ്രിയന്‍ ഇര അന്യായ ഓട്ടം തുടരുകയാണ്.

ആര്‍ത്തിരംബിയ കൂവലുകള്‍ക്കിടയില്‍ കര്‍ട്ടന്‍ വീണു...!!!

ഓടിക്കൊണ്ടിരിയ്ക്കുന്ന നമ്മുടെ ഇരയുടെ കൃത്യം തലയില്‍ തന്നെ !!!


സോറി.....ഞങ്ങള്‍ക്ക് ഇത്രയൊക്കെയെ പറ്റൂ... വീ ആര്‍ ദിഗ്രീയന്‍സ്...


"ഇഥര്‍ ദൌഡ് ഹൈ ഉധര്‍ ദൌഡ് ഹൈ
ടിണ്ടിടിയാടന്‍ ദൌഡ് ഹൈ ... !!! "
 

ഒരു ബൈക്ക് വീലിംഗ് - ചക്ക വീഴും പോലെ !

ഒരു ബൈക്ക് വീലിംഗ് സംഭവം -

ഇത് ഓര്‍മിപ്പിച്ചത് എന്റെ പ്രിയ സുഹൃത്ത്‌ രാജീവ് ഇതിനു മുന്‍പുള്ള
കഥയിലൂടെ ആണെന്ന് പറഞ്ഞുകൊണ്ട് എഴുതാ.

രാജീവ് പറഞ്ഞ പോലെ ശങ്കര കോളേജിലെ ഏറ്റവും പ്രിയപ്പെട്ട വിനോദം
ബൈകിലുള്ള അഭ്യാസങ്ങള്‍ തന്നെ ആയിരുന്നു.സ്വന്തമായി ബൈക്ക് ഇല്ലാതിരുന്നത്
കൊണ്ട് തന്നെ അഭ്യാസങ്ങള്‍ക്കു ഞാന്‍ മുന്‍പന്തിയില്‍ ആയിരുന്നു.

വല്ലവന്ടെം ബൈക്ക് അല്ലേ എനതും ആവാമല്ലോ  !!

എന്റെ ബൈക്ക് ഡ്രൈവിംഗ് ഏറ്റവും കൂടുതല്‍ എന്ജോയ്‌ ചെയ്തിരുന്ന രണ്ടു
സുഹൃത്തുക്കള്‍ ആയിരുന്നു ( പുറകില്‍ ഇരുന്നു അനുഭവിച്ചവരും !!) രാജീവും പ്രദീപും.

ശങ്കരയിലെ കൂട്ടുകാരനായ പ്രദീപ്‌ എപ്പോഴും എന്റെ പുറകില്‍ കാണും`. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ കൂട്ടുകാരനായ പാപ്പിയുടെ യമഹ ബൈക്ക് എടുത്തു
മുങ്ങി . ലക്‌ഷ്യം കാലടി ടൌണ്‍ തന്നെ.

ഈ ബൈക്ക് ആണെങ്ങില്‍ ഒടുക്കത്തെ പവറും ഏതു പൊട്ടനെയും ഒരു അഭ്യാസത്തിനു
പ്രേരിപ്പിയ്ക്കുന്നതും ആയിരുന്നു.

എന്റെ ശരീര ഭാരം വളരെ തുച്ഛമായിരുന്നത് കൊണ്ട് !! വീലിംഗ് ( അതായത് ബൈകിന്റെ ഫ്രന്റ്‌ വീല്‍ മാക്സിമം പൊന്തിച്ച് ബാക്ക് വീലില്‍
മാത്രം ഓടിയ്ക്കുക ) എക്സ്പെര്‍ട്ട് ആയിരുന്നു ഞാന്‍.

പുറകില്‍ ഇരിയ്ക്കുന്നവന്റെ ചങ്ക് കത്തിയാലെന്താ നമ്മടെ പെര്‍ഫോര്‍മന്‍സ്
 നന്നായാല്‍ പോരെ എന്നതായിരുന്നു എന്റെ പോളിസി.

അങ്ങനെ ഞങ്ങള്‍ മറ്റൂരിലെ പെട്രോള്‍ സ്റ്റേഷനില്‍ എത്തി ഫില്ലിംഗ് കഴിഞ്ഞു. ഇനി അഭ്യാസങ്ങള്‍ തുടങ്ങുക തന്നെ!

പുറകില്‍ പ്രദീപ്‌ റെടി .

"പൊക്കെടാ..പൊക്കെടാ" പ്രദീപിന് തീരെ ക്ഷമ ഇല്ല !!

എന്നാ പിന്നെ "പൊക്കിയേക്കാം " എന്ന് ഞാനും തീരുമാനിച്ചു.

 വണ്ടി ഒരു ഇരമ്പലോടെ ഞാന്‍ മുന്നോട്ടെടുത്തു. സംഗതി യമഹ അല്ലേ , അവനങ്ങ്‌ സുന്ദരമായി ഒരു പൊങ്ങു പൊങ്ങി.

ഏതാണ്ട് മട്ട കോണിന്റെ ലംബം പോലെ കുറച്ചു ദൂരം അങ്ങനെ പോകുന്നതിനിടെ
ഒരു ചക്ക വീഴുന്ന പോലത്തെ ഒരു ശബ്ദം ഞാന്‍ കേട്ടോ എന്ന് ഒരു സംശയം !

എന്തായാലും വണ്ടി തിരിച്ചു നോര്‍മല്‍ ആയപ്പോള്‍ വല്ലാത്ത ഒരു ഭാരം കുറവ് പോലെ.

"പ്രദീപേ ..." ഞാന്‍ വിളിച്ചു നോക്കി.

എവടെ !

ആര് വിളി  കേള്‍ക്കാന്‍. !!

പുറകില്‍ ഉണ്ടായിരുന്നിട്ടു വേണ്ടേ വിളി കേള്‍ക്കാന്‍ !!

വണ്ടി സൈഡ് ആക്കിയിട്ടു ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ ആ മനോഹരമായ
കാഴ്ച കണ്ടു.

റോഡിന്റെ ഒത്ത നടുക്ക് ഒരു ചാക്കുകെട്ട് പോലെ നമ്മുടെ
പ്രദീപ്‌ അങ്ങനെ മലര്‍ന്നു കിടന്നു വിശ്രമിയ്ക്കുന്നു !!!

അന്നത്തെ അവന്റെ ഭാരം ഏതാണ്ട് 70 കിലോയും എന്റേത് ഒരു 12 കിലോയും ആയിരുന്നത് ഈ "പ്രസിദ്ധ വീലിങ്ങിനു" ഇറങ്ങുന്നതിനു മുന്‍പ്
ഞങ്ങള്‍ രണ്ടു പേരും ഓര്‍ത്തില്ലായിരുന്നു !!!







"ഹലോ..ഹൌ ഡൂ യൂ ഡൂ... "Posted by രാജീവ് പണിക്കര്‍..

എന്റെ ഉറ്റസുഹൃത്തും ബ്ളോഗറുമായ ശ്രീ ജയറാം പെരുമ്പാവൂറ്‍ പണ്ടു പറഞ്ഞ ഒരു സംഭവം ഈയിടെ ഞാന്‍ ഒരു യാത്രയ്ക്കിടെ എന്റെ ഭാര്യയോടു പറയുകയുണ്ടായി.
സാധാരണ അവസരങ്ങളില്‍ എന്റെ വളിപ്പുകള്‍ കേട്ട്‌ മുഖം ഒരു പ്രത്യേക രീതിയില്‍ വക്രിച്ച്‌ ചിരിച്ചെന്നു വരുത്തി എന്നെ ആശ്വസിപ്പിക്കാറുള്ള കക്ഷി ഈ സംഭവം കേട്ട്‌ അലറിച്ചിരിച്ചു. എന്നാലെന്താ ഇതൊന്നെഴുതിയാല്‍ എന്നു ഞാനും കരുതി.
ലൈവ്‌ ആയി സംഭവത്തില്‍ പങ്കു കൊണ്ട ഒരാള്‍ എന്ന നിലയില്‍ ശരിക്കും എന്താണു നടന്നതെന്നും സാഹചര്യമെന്താണെന്നും മറ്റും ജയറാം തന്നെ പിന്നീടു പറയുമായിരിക്കും. എങ്കിലും എന്നെ രസിപ്പിച്ച ആ ത്രെഡ്‌ ഇങ്ങനെയായിരുന്നു. ഒരല്‍പം പൊടിപ്പും തൊങ്ങലുമൊക്കെ എല്ലാ കഥകളിലെയും പോലെ ഇതിലും കാണും എന്നു മാത്രം.
മുന്‍പ്‌ കോളേജ്‌ എന്ന ബ്ളോഗ്‌ പോസ്റ്റില്‍ ഞാന്‍ പറഞ്ഞിട്ടുള്ള ശങ്കരാ കോളേജിന്റെ ബൈക്ക്‌ ക്രേസ്‌ അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ നില്‍ക്കുന്ന കാലത്താണ്‌ ഞാനും ഈ പറഞ്ഞ ജയറാമും മറ്റും കോളേജില്‍ പഠിച്ചത്‌. യമഹാ ആര്‍ എക്സ്‌ 100, ഇന്‍ഡ്‌ സുസുക്കി, ടി വി എസ്‌ സുസുക്കി തുടങ്ങിയ ബൈക്കുകളായിരുന്നു അന്നത്തെ വെല്യ സംഭവങ്ങള്‍. ചിലര്‍ ബജാജ്‌ ചേതക്കിലും ലാംബ്രട്ടയിലുമൊക്കെ വന്നു പോയിരുന്നു. ഇന്നത്തെ പള്‍സര്‍, യൂണികോണ്‍, യമഹ തുടങ്ങിയ ക്രൂയിസര്‍ ബൈക്കോടിക്കുന്ന പിള്ളേര്‍ പോലും ചിന്തിക്കാത്ത തരത്തില്‍ ബൈക്ക്‌ കൈകാര്യം ചെയ്തിരുന്ന ചിലവന്‍മാര്‍ അന്ന്‌ കോളേജില്‍ ഉണ്ടായിരുന്നു.
കാര്യം വീട്ടില്‍ ബൈക്കുണ്ടെങ്കിലും അച്ഛന്റെ കര്‍ശന വിലക്കുണ്ടായിരുന്നതിനാല്‍ ഒരിക്കലും എനിക്ക്‌ ബൈക്കോടിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ വീട്ടില്‍ ബൈക്കില്ലാതിരുന്നതിനാല്‍ ഇവന്‍ ബൈക്കോടിക്കാന്‍ സാദ്ധ്യതയില്ല എന്ന വീട്ടുകാരുടെ തോന്നലിനെ മാക്സിമം മുതലെടുത്ത്‌ ജയറാമും മറ്റും ബൈക്ക്‌ അഭ്യാസങ്ങള്‍ക്കു മുതിരാറുണ്ടായിരുന്നു.
അങ്ങനെയിരിക്കെ ഒരു ദിവസം കോളേജില്‍ നിന്നും ക്ളാസ്‌ കട്ടു ചെയ്ത്‌ കാലടിയിലെ അന്നത്തെ എ സി (ആസ്ബസ്റ്റോസ്‌ കണ്ടീഷന്‍) തീയറ്ററായ വിക്ടറിയില്‍ റിലീസ്‌ ചിത്രമായ പാലാട്ടു കോമനോ മറ്റോ കാണാന്‍ പോകാന്‍ ജയറാമും ഉറ്റ സുഹൃത്തായ പ്രദീപും തീരുമാനമെടുക്കുന്നു.
തീരുമാനം ഉറച്ചതായതു കൊണ്ടാകണം ഉടനെ ഒരു ബൈക്ക്‌ രംഗത്തെത്തി. പ്രദീപ്‌ ഓടിക്കാം എന്നും ജയറാം പുറകിലിരിക്കാം എന്നും തീരുമാനമായി. അഞ്ചു മിനിട്ടില്‍ തീയറ്ററിലെത്തിയാല്‍ സിനിമ ആദ്യം മുതല്‍ക്കേ കാണാം എന്നും അറിവു കിട്ടി. ഉടനെ ബൈക്ക്‌ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ രണ്ടാളും കാലടിയിലേക്ക്‌ പറന്നു.
ശ്രീ ശങ്കരാചാര്യ സ്തംഭത്തിന്റെ മുന്‍പിലെത്തിയപ്പോള്‍ അതാ മുന്‍പില്‍ ഒരു കുരിശ്‌!
നല്ല മനോഹരമായി വണ്ടിയോടിക്കുന്നവര്‍ വിചാരിച്ചാല്‍ പോലും ബ്ളോക്കില്ലാതെ കടന്നു പോകാനാകാത്ത കാലടി ടൌണില്‍ റിട്ടയറാകാറായ ഒരു പ്രീമിയര്‍ പദ്മിനി മണിക്കൂറില്‍ പതിമൂന്നു കിലോമീറ്റര്‍ സ്പീഡില്‍ പോകുകയാണ്‌. മുന്‍പിലത്തെ വിന്‍ഡോയിലൂടെ വലത്തേ കൈ പുറത്തിട്ട്‌ മുകളിലോട്ടും താഴോട്ടും അനക്കി വലത്തോട്ട്‌ സിഗ്നലിടുകയാണ്‌ റിട്ടയര്‍ ചെയ്ത ഒരു അപ്പൂപ്പന്‍.
നല്ല ശക്തിയായി തന്നെ ഹോണടിച്ചു. നോ രക്ഷ! വലത്തോട്ടു തിരിഞ്ഞേ അടങ്ങൂ എന്ന ദൃഢനിശ്ചയത്തില്‍ കൈ വലത്തോട്ട്‌ കുറച്ചു കൂടി ശക്തിയായി വീശിക്കൊണ്ടിരിക്കുകയാണ്‌ മിസ്റ്റര്‍ അപ്പൂപ്പന്‍. സിനിമയുടെ കാര്യം ഏതാണ്ട്‌ തീരുമാനമായ മട്ടായി. ഇതിനിടെ ജങ്ക്ഷനില്‍ അപ്പൂപ്പന്റെ പരാക്രമങ്ങളാല്‍ ഒരു ചെറിയ ബ്ളോക്കും അതിനെ മറികടക്കാനുള്ള മറ്റു വാഹനങ്ങളുടെ ശ്രമത്താല്‍ ഒരു വലിയ ബ്ളോക്കും രൂപപ്പെട്ടു. അപ്പൂപ്പന്‍ പോയാലേ മറ്റുള്ളവര്‍ക്കു പോകാനാകൂ എന്ന സ്ഥിതിയായി. കുറഞ്ഞ പക്ഷം പുറത്തേക്കിട്ട കൈയെങ്കിലും അകത്തിടണം. അങ്ങനെയാണെങ്കില്‍ കഷ്ടിച്ച്‌ ഇവന്‍മാരുടെ ബൈക്കിനു കടന്നു പോകാം.
ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല.
"നീ പതുക്കെ മുന്‍പോട്ടെടുത്തോ..."
ജയറാം ബൈക്കില്‍ നിന്നിറങ്ങി. പതുക്കെ അപ്പൂപ്പന്റെ അടുത്തെത്തി. സിഗ്നലിനായി നീട്ടിയ കൈയില്‍ വലത്തേ കൈ കൊണ്ട്‌ ബലമായി പിടിച്ചു. എന്നിട്ടു പറഞ്ഞു.
"ഹലോ..ഹൌ ഡൂ യൂ ഡൂ... "എന്നിട്ട്‌ ഓടി ബൈക്കില്‍ കയറി.
അപ്പൂപ്പന്‌ അപ്രതീക്ഷിതമായി കിട്ടിയ ഒരു ഷെയ്ക്ക്‌ ഹാന്‍ഡിന്റെ ഞെട്ടല്‍ മാറും മുന്‍പ്‌ ഗ്യാപ്പിലൂടെ പ്രദീപ്‌ ബൈക്ക്‌ ബ്ളോക്കില്‍ നിന്നു പുറത്തെത്തിച്ചു.

Saturday 17 September 2011

5. ജര്‍മ്മന്‍ ഷേപ്പെദ് ഇന്‍ ക്രിസ്ത്മസ് കരോള്‍

ഞങ്ങളുടെ ബ്രോഡ് വേ ഗാന്ഗ് രണ്ടു വര്ഷം ക്രിസ്മസ് കരോളിനു പോയി ! പോക്കറ്റ്‌ മണി ഒപ്പിയ്ക്കാനുള്ള ഒരു തത്രപ്പാട്. ക്രിസ്ത്യാനികള്‍ ഒഴികെ മറ്റെല്ലാവരും ഉണ്ട് ഗാങ്ങില്‍. ഒരു തല്ലിക്കൂട്ട്‌ കരോള്‍. ആകെ അറിയാവുന്ന ഒരു പാട്ട് നമ്മുടെ 'യാഹൂദിയായിലെ' ആയിരുന്നു. അതാണെങ്ങില്‍ ഒരു വരി മാത്രമേ അറിയൂ. ഗാങ്ങിലെ ഏക 'കവി'യായ ഞാന്‍ എനിയ്ക്കറിയാവുന്ന വിധം ആ പാട്ട് ഇങ്ങനെ പരിഷ്കരിച്ചു :

യഹൂദിയയിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍
(പിന്നേം) ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തില്‍
ക്രിസ്തു രാജ് പാടീ .. റോമിയോ !!

(തിങ്കള്‍ കല പാടി ഗ്ലോറിയാ എന്നതാണ് ശരി എന്ന് പിന്നീടാണ്‌ അറിഞ്ഞത്.)

രശീത്‌  കുറ്റി ഒന്നും ഇല്ലാത്തത് കൊണ്ട് ക്രിസ്ത്യാനികളുടെ വീടുകള്‍ ( അതായതു റിസ്ക്‌ ) ഒഴിവാക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. പള്ളികളില്‍ നിന്നല്ലാത്ത കരോളുകള്‍ അന്ന് ആളുകള്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ല.

ആദ്യത്തെ ഒന്ന് രണ്ടു ദിവസം കളക്ഷന്‍ മോശമായിരുന്നത് കൊണ്ട് ഒന്നോ രണ്ടോ ക്രിസ്ത്യാനികളുടെ വീട്ടിലും ഞങ്ങള്‍ കേറാന്‍ പ്ലാനിട്ടു. കഷ്ടകാലത്തിനു ഞങ്ങള്‍ തിരഞ്ഞെടുത്തത് പെരുംബാവൂരിലെ അന്നത്തെ ഒരു പ്രശസ്ത പല്ലുഡോക്ടറുടെ വീടായിരുന്നു. അങ്ങേരാനെങ്ങില്‍ ഒരു ഭയങ്കര സത്യക്രിസ്ത്യാനിയും.

അന്ന് രാത്രി ഞങ്ങള്‍ ഡോക്ടറുടെ വീട്ടില്‍ ചെന്ന് ആഞ്ഞു പാടി...

യഹൂദിയയിലെ ഒരു ഗ്രാമത്തില്‍
ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍
(പിന്നേം) ഒരു ഗ്രാമത്തില്‍ ഒരു ധനു മാസത്തില്‍
(പിന്നേം) ഒരു ധനു മാസത്തില്‍ ഒരു ഗ്രാമത്തില്‍ക്രിസ്തു രാജ് പാടീ .. റോമിയോ !!
യഹൂദിയയിലെ ....

അലര്‍ച്ച കേട്ടു ഡോക്ടര്‍ സകുടുംബം ഇറങ്ങി വന്നു ഞങ്ങളെ 'വീക്ഷിച്ചു' ! ഒരല്‍പം പരുങ്ങലോടെ ഞങ്ങള്‍ വീണ്ടും വെച്ചു കാച്ചി.. യഹൂദിയയിലെ ....

ഡോക്ടര്‍ ഇടങ്ങോലിട്ടു : " നിര്‍ത്തു നിര്‍ത്തു...നിങ്ങള്‍ ഏതു പള്ളീന്നാ ? "

ഈ ചോദ്യത്തിന് ഞങ്ങള്‍ പ്രിപ്പയെര്ട് അല്ലായിരുന്നു ! എന്നാലും വിദഗ്ദ്ധമായ ഒരു മറുപടി കൊടുക്കണ്ടേ ?

ഞങ്ങളില്‍ മൂന്നു പേര്‍ അബദ്ധത്തില്‍ ഒരുമിച്ചു ഒരേ സമയം  മറുപടി കൊടുത്തു :

ഒരാള്‍        : സെന്റ്‌ മേരീസ് പള്ളി
മറ്റൊരാള്‍ : സെന്റ്‌ ജോര്‍ജ് പള്ളി
മൂന്നാമന്‍  : സെന്റ്‌ ജോണ്‍സ് പള്ളി

മൂന്നു ഉത്തരവും " ദൈവം സഹായിച്ചു ഒരേ സമയത്ത് " ആയതു കൊണ്ട് ഡോക്ടര്‍ക്ക്‌ 'സംഗതി' പിടികിട്ടി !

ഞങ്ങള്‍ മിഴിച്ചു നില്‍ക്കെ ഇരുട്ടില്‍ ഡോക്ടര്‍ പതുക്കെ കാര്‍ പോര്‍ച്ചിന്റെ ഒരു മൂലയിലേക്ക് നടന്നു.

ഏതാണ്ട് ഒരു മിനിട്ട് കഴിഞ്ഞപ്പോള്‍ അതാ ....

പെരുമ്പാവൂരിലെ അന്നത്തെ ഏക ജര്‍മ്മന്‍ ശേപ്പെര്ദ് കൂട്ടില്‍ നിന്നും രക്ഷപ്പെട്ടു ഞങ്ങളുടെ നേരെ പാഞ്ഞു വരുന്നു !!!

കരോള്‍ പൊട്ടിയെങ്കിലും ഞങ്ങള്‍ പ്രതികള്‍ അവിടെനിന്നും 'പരോളില്‍' കഷ്ടിച്ച് ഓടി രക്ഷപ്പെട്ടു !

ക്രിസ്തു രാജ് പാടീ .. റോമിയോ !!




Saturday 10 September 2011

4. " പുലക്കോട്ട ശ്രീ ധര്‍മ ശാസ്താ ക്ഷേത്രം ! "

ഞങ്ങള്‍ക്ക് പെരുമ്പാവൂര്‍ ബ്രോഡ്‌വെയില്‍ ഒരു ഗാന്ഗ് ഉണ്ടായിരുന്നു. എന്നും വൈകിട്ട് എല്ലാരും ബ്രോഡ്‌വെയില് എത്തി രാത്രിയാവും വരെ വെടി പറഞ്ഞിരിയ്കുകയും അല്പസ്വല്പം പര ഉപദ്രവങ്ങള്‍ കാഴ്ച്ചവേയ്ക്കുകയും ചെയ്തു പിരിയുകയും കുറേക്കാലം തുടര്‍ന്നു.

അതിനിടയില്‍ ഏപ്രില്‍ ഫൂള്‍ ഡേ വന്നു.. ക്രിയാത്മകമായി എന്തെല്ലാം ചെയ്യാം എന്ന് ഞങ്ങള്‍ തല പുകഞ്ഞു ആലോചിച്ചു.... ഒടുവില്‍ ഒന്നും കിട്ടാതെ വന്നപ്പോള്‍ ചില പണികള്‍ ഒപ്പിച്ചു. തലേന്ന് രാത്രി ബ്രോഡ്‌വെയില്‍ എത്തി  ഒരു വിധം വൃത്തിയായി കിടന്ന മതിലുകളില്‍ എല്ലാം ചില എഴുത്തുകള്‍ ഭംഗിയായി ഒപ്പിച്ചു ! താഴെ കാണും പോലെ ചില തറ സംഭവങ്ങള്‍ :

ഹരിയുടെ വീടിന്റെ മതിലില്‍ ഇപ്രകാരം എഴുതപ്പെട്ടു. " ചാണകം ഇവിടെ വില്‍ക്കപ്പെടും "

തൊട്ടടുത്ത വീടിന്റെ ( പ്രശസ്തനായ ഒരു വക്കീലിന്റെ )  മതിലില്‍ : "ഞാന്‍ വാദം നിര്‍ത്തി; കാരണം എനിയ്ക്ക് വാതം തുടങ്ങി ".

ഏറ്റവും വലിയ ഒരു മാസ്റ്റര്‍ പീസ്‌ ഇതായിരുന്നു : ബ്രോഡ്‌വെ ജങ്ക്ഷനില്‍ ഉണ്ടായിരുന്ന ഒരു വലിയ സൈന്‍ ബോര്‍ഡ്‌ ഞങ്ങള്‍ ഇളക്കി എടുത്തു കൂട്ടുകാരന്‍ ആനന്ദിന്റെ ഇരുനിലവീടിന്റെ രണ്ടാം നിലയില്‍  തൂക്കിയിട്ടു :


ഏപ്രില്‍ ഒന്നിന് രാവിലെ ശ്രീമാന്‍ ആനന്ദിന്റെ അച്ഛന്‍ വന്നു വാതില്‍ തുറന്നപ്പോള്‍ മുറ്റത്തു ഒരു വലിയ ഭക്ത ജനകൂട്ടം കാത്തു നില്‍ക്കുന്നു >


ഞങ്ങള്‍ മുകളില്‍ തൂക്കിയ ബോര്‍ഡ്‌ ഏതാണെന്നല്ലേ ?


" പുലക്കോട്ട ശ്രീ ധര്‍മശാസ്താ ക്ഷേത്രം ! "

ബ്രോഡ്‌വെയക്കടുത്തുള്ള ഒരു അമ്പലമാണ് പുലക്കോട്ട ക്ഷേത്രം.

3. ശൂശു നിന്റെ #****...

എന്റെ സ്കൂള്‍ സുഹൃത്ത്‌ സന്തോഷ്‌ എപ്പോഴെങ്കിലും ഈ ബ്ലോഗ്‌ കാണാനിടയായാല്‍ അന്വേഷിച്ചു വന്നു എനിയ്ക്കിട്ട് രണ്ടു പെട പെടയ്ക്കും എന്നത് ഉറപ്പാണ്. കാരണം ഇതുവരെ ഈ 'രഹസ്യം' ആരും അറിഞ്ഞിട്ടില്ല !

പെരുമ്പാവൂര്‍ ബോയ്സ് സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ എന്റെ ക്ലാസ്സിലായിരുന്നു ഈ സന്തോഷ്‌. കക്ഷിയ്ക്ക് രണ്ടു വീക്നെസ് ആണ്.

അതില്‍ ഒന്ന്, അടിയോടുള്ള പേടി മൂലം ഉയരുന്ന 'ശൂ' എന്ന ഒരു ശബ്ദം! എന്തിനെങ്കിലും ഒരു വീക്ക് കൊടുക്കാന്‍ സാര്‍ വടി പൊക്കുംബോഴെയ്ക്കും ഈ കക്ഷി 'ശൂ ..ശൂ' എന്ന് അറിയാതെ (ഉറക്കെ)പറഞ്ഞു പോകും. ഇത് പുള്ളിയ്ക്ക് ഒരിയ്ക്കലും നിയന്ത്രിയ്ക്കാന്‍ കഴിയുമായിരുന്നില്ല. ഈ പ്രത്യേകത ഞങ്ങള്‍ പിള്ളേരെയും അധ്യാപകരെയും ഒരുപോലെ ചിരിപ്പിച്ചിരുന്നു. അങ്ങനെ പിള്ളേരുടെ ഇടയില്‍ പുള്ളിയ്ക്ക്  മനോഹരമായ ഒരു പേര് വീണു : - 'ശൂശു'.

രണ്ടാമത്തെ വീക്നെസ്, ആരെങ്കിലും പുള്ളിയെ 'ശൂശു' എന്ന്  വിളിച്ചാല്‍ ഉടനെ പുള്ളി അറിയാതെ പറഞ്ഞു പോകും 'ശൂശു നിന്റെ അപ്പന്‍' ! ഇതും പുള്ളിയ്ക്ക് നിയന്ത്രിയ്ക്കാന്‍ കഴിയുമായിരുന്നില്ല.

മലയാളം ക്ലാസ്സില്‍ ‍എല്ലാരും പകര്‍ത്തു ബുക്ക്‌ അടുക്കി സാറിന്റെ മേശപ്പുറത്തു വെയ്ക്കണം. സാര്‍ പേര് വിളിയ്ക്കുമ്പോള്‍ എഴുന്നേറ്റു ചെല്ലണം, സാര്‍ പകര്‍ത്തു നോക്കി തിരുത്തി മാര്‍ക്കൊക്കെയിട്ടു തിരികെ തരും. ഒരിയ്ക്കല്‍ ക്ലാസ്സില്‍ ഫസ്റ്റ് പീരീഡ്‌ മലയാളം ആണ്. എല്ലാരും ബുക്കുകള്‍ അടുക്കി  വെച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ രണ്ടു മൂന്നു പേര്‍ ചേര്‍ന്ന് ഒരു പണി ഒപ്പിച്ചു. ക്ലാസ്സിന്റെ ഒരു മൂലയില്‍ പണ്ടെങ്ങോ ആരോ ഉപേക്ഷിച്ചു പോയ ഒന്നും എഴുതാത്ത ഒരു ബുക്ക്‌ കിടപ്പുണ്ടായിരുന്നു, ഞങ്ങള്‍ അത് എടുത്തു അതിന്റെ കവര്‍ പേജില്‍ വലുതായി 'ശൂശു' എന്നെഴുതി സാറിന്റെ മേശപ്പുറത്തു ബുക്കുകള്‍ക്കിടയില്‍ തിരുകി വെച്ചു.

സാര്‍ ഓരോ ബുക്കുകളായി പേര് വിളിച്ചു നോക്കിക്കൊണ്ടിരുന്നു. ഇടയില്‍ ഈ ബുക്കിന്റെ ഊഴം എത്തി. സാര്‍ കവര്‍ പേജില്‍ എഴുതിയ പേര് അല്പം കൌതുകത്തോടെയും ദേഷ്യത്തോടെയും ഉറക്കെ വായിച്ചു : "ശൂശു ?"

മറ്റെന്തോ പണിയില്‍ ഏര്‍പ്പെട്ടിരുന്ന നമ്മുടെ ശൂശു ആശാന്‍ അപ്രതീക്ഷിതമായി ഈ വിളി കേട്ടപ്പോള്‍ പതിവുപോലെ അറിയാതെ പ്രതികരിച്ചുപോയി : "ശൂശു നിന്റെ അപ്പന്‍ !"

പറഞ്ഞു  കഴിഞ്ഞാണ് കക്ഷി അറിഞ്ഞത് വിളി വന്നത് സാറിന്റെ അടുത്തു നിന്നാണെന്ന്. !!! അപ്പോഴേയ്ക്കും വളരെ വൈകിപ്പോയിരുന്നു...

ശേഷം കാഴ്ച ഇപ്രകാരം :

അറുക്കാന്‍ കൊണ്ടുപോകുന്ന മാടിന്റെ കഴുത്തിലെ കയറില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകുന്ന പോലെ സാര്‍ ശൂശുവിന്റെ പാളച്ചെവിയും പിടിച്ചു വലിച്ചു നേരെ ഹെട്മാഷിന്റെ മുറിയിലേയ്ക്ക്... !!! എന്താണ് സംബവിച്ഛതെന്നു പോലും മനസ്സിലാവാതെ ശൂശു ആശാന്‍ നിക്കറും കണ്ണും ആവോളം നനച്ചു പുറകെ വലിഞ്ഞിഴഞ്ഞു ......!!

എങ്ങനെയുണ്ട് പാര ?!



Monday 5 September 2011

1. അയ്യപ്പോ .... ശരണം വിളി ആന്‍ഡ്‌ ടെന്‍ഷന്‍ !

തുടക്കം അയ്യപ്പന്‍ തന്നെ ആവട്ടെ... ചിലപ്പോള്‍ ശബരിമല യാത്ര പരിചയമുള്ളവര്‍ക്കേ ഇത് ആസ്വദിയ്ക്കാന്‍ പറ്റൂ .. എന്തായാലും നോക്കാം അല്ലേ ...

അച്ഛനോടൊപ്പം സ്ഥിരം ശബരിമല യാത്രയ്ക്ക് ഉള്ള കക്ഷിയാണ് ശരത്ചന്ദ്രന്‍ ചേട്ടന്‍. ശരണം വിളിയ്ക്കു പുള്ളിയാണ് ലീഡര്‍. ഇത്തവണ ഞാനും ഉണ്ട്. എന്റെ കന്നി യാത്രയാണ്. ശരണം വിളിയും ഏറ്റുവിളിയും അറിയാമല്ലോ. കാറില്‍ എല്ലാവരും യാത്ര തുടങ്ങി. ചേട്ടന്‍ ഫ്രന്റ്‌ സീറ്റില്‍ ഇരുന്നു ശരണം വിളി തുടങ്ങി. ഞാന്‍ പിറകില്‍ ആണ്. തുടക്കത്തില്‍ ഞാന്‍ സൈലന്റ് ആയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ ഞാനും ശരത് ചന്ദ്രന്‍ ചേട്ടനും ഡ്രൈവറും ഒഴികെ എല്ലാരും ഉറക്കമായി. കക്ഷി എന്നോടായി "കന്നി അയ്യപ്പന്‍ ശരണം വിളി ആയിക്കോളൂ ".. എന്നിട്ട് പുള്ളിരണം വിളി തുടങ്ങി. തുടക്കം എളുപ്പമായിരുന്നു.

ചേട്ടന്‍: സ്വാമിയേ
ഞാന്‍: അയ്യപ്പോ
ചേട്ടന്‍: അയ്യപ്പോ
ഞാന്‍ : സ്വാമിയേ..

കൊള്ളാമല്ലോ !... ഇത് കുഴപ്പമില്ല. കുറച്ചുനേരം ഓകെ. പിന്നെ പതുക്കെ എനിയ്ക്ക് ടെന്‍ഷന്‍ തുടങ്ങി.

ചേട്ടന്‍: ആരുടെ കെട്ട് ?

ങ്ങേ ? എനിയ്ക്ക് ടെന്‍ഷന്‍ .. ആരുടെ കെട്ടായിരിയ്ക്കും ? എന്‍ടെയോ മറ്റോ ആണോ ? അതോ അങ്ങേരുടെ ആണോ ? ഇനി അച്ഛന്റെ ആണോ ?


ചേട്ടന്‍ വീണ്ടും : "ആരുടെ കെട്ട് ?" ഞാന്‍ ഒന്ന് പരുങ്ങി.

ചേട്ടന്‍ തന്നെ ഉത്തരം : "സ്വാമീടെ കെട്ട്" . കൂടെ എന്നെ തുറിച്ചു ഒരു നോട്ടവും പാസ്സാക്കി. ഇതൊന്നും അറിഞ്ഞൂടെയ്ടെയ്? എന്ന മട്ടില്‍ !
വീണ്ടും ചേട്ടന്‍: സ്വാമിയെ കണ്ടാല്‍ ?

ദേ കിടക്കുന്നു ! സ്വാമിയേ കണ്ടാല്‍ ഇനി എന്താണാവോ? "തിരിച്ചു പോരാം" എന്നോ മറ്റോ ആണോ ? എനിയ്ക്ക് വീണ്ടും പരുങ്ങല്‍ ആന്‍ഡ്‌ ടെന്‍ഷന്‍.

ചേട്ടന്‍ തന്നെ വീണ്ടും ഉത്തരം : "മോക്ഷം കിട്ടും $*#$" കൂടെ എന്നെ ഒരു തുറിച്ചു നോട്ടം വീണ്ടും !

ചേട്ടന്‍ : എപ്പോ കിട്ടും ?


ദേ പിന്നേം ! "ഏതാണ്ട് ഒരു പത്തരയ്ക്ക് കിട്ടും " എന്നോ മറ്റോ പറഞ്ഞാലോ ? ഞാന്‍ സ്വയം നിയന്ത്രിച്ചു. എന്തിനു എന്നെ ഇങ്ങനെ പരീക്ഷിയ്ക്കുന്നു അയ്യപ്പോ !

ചേട്ടന്‍ തന്നെ വീണ്ടും ഉത്തരം: "എപ്പോ കിട്ടും -   ഇപ്പൊ കിട്ടും. "

ഏയ്‌, ഇത് റിയാവൂല്ല.. ഞാന്‍ പതുക്കെ അടുത്തു കിടന്നുറങ്ങുന്ന ആളെ വിളിച്ചു"ദേ ശരത്ചന്ദ്രന്‍ ചേട്ടന്‍ വിളിയ്ക്കുന്നു".

പുള്ളിക്കാരന്‍ ചാടി എഴുന്നേറ്റു "എന്നെയോ ?"

ഞാന്‍ : "അല്ല, ശരണം വിളിയ്ക്കുന്നു, വേണേല്‍ ഏറ്റുവിളി ! " അങ്ങനെ ഞാന്‍ വെച്ചോഴിഞ്ഞു. ഹാവൂ. തല്‍കാലം രക്ഷപെട്ടു. അവസാനം പമ്പ എത്തി. കുളി കഴിഞ്ഞു മല കയറ്റം തുടങ്ങി.

ശരത്ചന്ദ്രന്‍ ചേട്ടന്‍ ഏറ്റവും മുന്നില്‍, ഞാന്‍ തൊട്ടു പുറകെ പെട്ടുപോയി. ബാക്കി എല്ലാരും എനിയ്ക്ക് പുറകില്‍ഇത്തവണ ഞാന്‍ രണ്ടും കല്‍പ്പിച്ചു തന്നെ. എന്തായാലും കാറില്‍ വെച്ച് കുറെ പഠിച്ചല്ലോ, ഒരു കൈ നോക്കാം.

ചേട്ടന്‍ : സ്വാമിയേ

ഞാന്‍ : അയ്യപ്പോ

ചേട്ടന്‍ : വെടി വഴിപാട്‌
ഞാന്‍ : സ്വാമിയ്ക്ക്
ചേട്ടന്‍ : കര്‍പൂര ദീപം
ഞാന്‍ : സ്വാമിയ്ക്ക്
ചേട്ടന്‍ : അവിലും മലരും
ഞാന്‍ : സ്വാമിയ്ക്ക്



ഹായ്.. കോളടിച്ചു !.. ഇനി എല്ലാം ഒരു "സ്വാമിയ്ക്ക് " ടൈപ്പ്  ആണെന്ന് തോന്നുന്നു, രക്ഷപെട്ടു. എന്‍ടെ ധൈര്യവും  കൂടെ ഒച്ചയും വര്‍ധിച്ചു !

ചേട്ടന്‍ : നെയ്യഭിഷേകം
ഞാന്‍ : സ്വാമിയ്ക്ക്

ചേട്ടന്‍: കല്ലും മുള്ളും
ഞാന്‍ : സ്വാമിയ്ക്ക് !!!!


ശരത്ചന്ദ്രന്‍ ചേട്ടന്റെ സകല നിയന്ത്രണവും വിട്ടു. പുള്ളി ടണ്‍ ബ്രേക്ക്‌ ഇട്ടു തിരിഞ്ഞു. പുറകെ പത്തു പന്ത്രണ്ടു പേരടങ്ങുന്ന ഞങ്ങള്‍ എല്ലാരും ഫുള്‍ സ്റ്റോപ്പ്‌. ! ഞാന്‍ കെട്ടൊക്കെ താഴെ വെച്ച് പറ്റിയ അബദ്ധത്തിനു പുള്ളിയുടെ കാലില്‍ വീഴാന്‍ തയ്യാറെടുത്തു.

പുള്ളിക്കാരന്‍ ഒറ്റ അലര്‍ച്ച "ജയറാം ഏറ്റവും പുറകില്‍ അങ്ങട് പോവുക. കല്ലും മുള്ളും കാലുക്കു മെത്തയ് ... സ്വാമിയേ... !...................."

ഈശ്വരാ.. ഒരു വിധം നന്നായി പോയ്ക്കൊണ്ടിരുന്നതാണ്.. ഇതിനിടയില്‍ പെട്ടെനനു പുള്ളി "കല്ലും മുള്ളും" കൊണ്ട് വരും എന്ന് ഞാന്‍ അറിഞ്ഞോ !

തലയില്‍ കെട്ടിന്റെ ഭാരവും മനസ്സില്‍ അതിനെക്കാള്‍ ശരണം വിളിയുടെ ടെന്‍ഷന്‍ ഭാരവും കൊണ്ട് ഏറ്റവും പുറകില്‍ ഞാനും വലിഞ്ഞു കയറി. പിന്നെയുള്ള എന്‍ടെ ശരണം വിളിയെല്ലാം "മ്യൂട്ടില്‍" ആയിപ്പോയി എന്ന് പറയേണ്ടല്ലോ !!

സ്വാമിയേ... !!!